വെള്ളിയാഴ്‌ച, ജൂൺ 05, 2015

ചന്ദ്രേട്ടൻ എവിടെയാ - സിനിമാ അഭിപ്രായം (നിരൂപിക്കാറായിട്ടില്ല!)

'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമ കണ്ടതിനു ശേഷമുള്ള തികച്ചും വ്യക്തി പരമായ അഭിപ്രായ പ്രകടനം. ഒരു വെള്ളിയാഴ്ച നട്ടുച്ചക്ക് കാലവസ്ഥ മൂലം (45 ഡിഗ്രി സെൽസ്യസ്) വീടിന്നകത്ത് ഒരു പണീം ചെയ്യാനില്ലാതിരിക്കുന്നതിന്റെ പരിണിത ഫലമെന്നും പറയാം.
------------------------------------

ഒരു രസകരമായ കുടുംബചിത്രം എന്നാണു സിനിമ പിടിച്ചവർ പറയുന്നത്, കണ്ട പ്രേക്ഷകർക്കത്റയ്ക്കങ്ങട് രസിചില്യാന്നാണ് എനിക്കു തോന്നണത്.
നല്ല ഒരു സന്ദേശവും രസകരമെന്നു തോന്നലുമുളവാക്കുന്ന കഥാതന്തുവിനെ നന്നായി വികസിപ്പിക്കാൻ കഴിയാതെ പോയതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. കൂടെ കേക്കിന്റെ മോളിലെ ഐസ് പോലെ മ്മടെ ദിലീപേട്ടന്റെ അഭിനയം കൂടിയായപ്പോ എല്ലാം പൂർത്തിയായി.
സിനിമ ഒരു വിധത്തിൽ അന്ധ വിശ്വ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശരി വയ്ക്കുകയും ചെയ്യുന്നു. സംവിധായകനെന്ന നിലയിൽ സിദ്ധാർഥ് ഭരതൻ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ആയിരം വർഷം മുൻപുള്ള കാഴ്ചകളും അഭിനയവുമെല്ലാം തികച്ചും ദയനീയം എന്നു തന്നെ പറയേണ്ടി വരും കൂട്ടത്തിൽ ദിലീപിന്റെ 'കൊഴുവും'.

അഭിനാതാക്കളിൽ നേരത്തെ പറഞ്ഞ പോലെ ജനപ്രിയൻ ശരിക്കും വേറുപ്പിച്ചു, മുകേഷിന്റെ സാധാരണ കഥാപാത്രം. സുരാജിന്റെ മിതത്വമാർന്ന രീതി നന്നായിട്ടുണ്ട്, അതിൽ എടുത്തു പറയേണ്ടത് സഹ മുറിയനായി അഭിനയച്ച വ്യക്തിയെ പറ്റിയാണ് (ക്ഷമിക്കണം, പേരറിയില്ല), പുള്ളിക്ക് നല്ല പ്രാധാന്യം കിട്ടിയിട്ടുണ്ട്; ആളതു കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്. പിന്നെ നമിത പ്രമോദിന്റെ സാധാരണ വേഷം, അധികം ബുദ്ധിമുട്ടേണ്ട വകുപ്പൊന്നും കണ്ടില്ല.
സിനിമയുടെ ഏറ്റവും പ്ലസ് എന്നു പറയാവുന്നതു അനുശ്രീയുടെ പ്രകടനമാണ്, തനിക്കു കിട്ടിയ വേഷം അതി മനോഹരവും മികച്ചതുമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് കക്ഷി.
സാങ്കേതികതയെക്കുറിച്ച് പറയാനുള്ള വിവരമില്ലാത്തതു കൊണ്ട് (അഭിനയത്തെക്കുറിച്ച് ആർക്കു എന്തും പറയാലോ smile emoticon ) അവരെ വെറുതേ വിടുന്നു.
വേറെ ഒരു പണീമില്ലെങ്കിലോ അബദ്ധവശാൽ തിയ്യേറ്ററിൽ എത്തിപെട്ടാലോ കാണുവുന്ന സിനിമ, കുടുംബമായി വന്നവർക്കും അത്ര ഇഷ്ടപെട്ടതായിട്ട് തോന്നിയില്ല. ഇനി ഇഷ്ടപെട്ടോ ആവോ! ഇഷ്ടായാൽ നല്ലത്, ഒരു പാട് പേരുടെ അധ്വാനമല്ലേ ഒരു സിനിമ?
മതീല്ലേ? ഞാൻ നിർത്തീട്ടോ. മലയാളം നാലുവരി ടൈപ്പ് ചെയ്യുക എന്ന ദുരുദ്ദേശവും ഈ പാതകത്തിനു പുറകിലുണ്ടേ..

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

നാലു വര്‍ഷങ്ങള്‍ ...


ഞാനീ താളില്‍ ഒരു വരി കുറിച്ചിട്ടു ഇന്നേക്ക് നാലു വര്‍ഷങ്ങളാകുന്നു..
ഫേസ് ബുക്കില്‍ എന്റെ മലയാളത്തിലുള്ള ഒരു കമന്റ് കണ്ട കൂട്ടുകാരന്‍ നീയെങ്ങനെയാ മലയാളം എഴുതുന്നതെന്ന് ചോദിച്ചപ്പോ മനസ്സ് കുറച്ചു പിറകിലോട്ടു പോയി. അവനോടു മറുപടിയൊന്നും പറയാതെ ഈ പേജ് തുറന്നു കൊടുത്തു. ആകാംക്ഷയോടെ അവന്റെ കണ്ണുകള്‍ ഞാന്‍ കുറിച്ച അക്ഷരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. ഈ ഇടവേള എന്നിലുണ്ടാക്കിയ മാറ്റങ്ങളെ ക്കുറിച്ച് ...


വിരല്‍ തുമ്പില്‍ ഇപ്പോഴും ഒരു തുള്ളി മലയാളം പുല്‍നാമ്പില്‍ നിന്നും കൊഴിയാന്‍ മടിക്കുന്ന മഞ്ഞുകണം പോലെ ഇനിയും ബാക്കി ഉണ്ടെന്ന  തിരിച്ചറിവ് ആശ്വാസകരം തന്നെ . 
അതിനുമപ്പുറം കമന്റുകളെ കാത്ത്തിരിക്കുന്നതിലും മേലെ ഓരോ പോസ്റ്റിനും ഒരു ആത്മാവ് ഉണ്ടെന്ന തോന്നല്‍. 
മൂന്ന് വര്‍ഷം തികയുന്ന പ്രവാസം പഠിപ്പിച്ച പാഠങ്ങള്‍ ..

ഇങ്ങനെ പലതുമെന്നെ ഇവിടേയ്ക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്നു .. ശ്രമം ഫലവത്താകുമോയെന്നു എനിക്ക് വിശ്വാസമില്ല, എങ്കിലും ഒന്ന്  ശ്രമിക്കാമെന്നു തോന്നുന്നു ...

ഈ മരുഭൂമിയിലെ മണലില്‍ ചൂണ്ടു വിരലാല്‍ ഒരിക്കല്‍ കൂടി ഹരിശ്രീ കുറിക്കുന്നു..

 വാക്കുകള്‍ ഒരു തേനരുവിയായി മനസ്സില്‍ നിന്ന് വിരല്‍ തുമ്പിലെക്കൊഴുകി ഇറങ്ങാന്‍ സ്വരസ്വതി ദേവി കടാക്ഷം കാംക്ഷിച്ചു കൊണ്ട്ട് തത്കാലം നിര്‍ത്തുന്നു..

ശുഭരാത്രി നേര്‍ന്നു കൊണ്ട്ട് ....

ബുധനാഴ്‌ച, ഒക്‌ടോബർ 21, 2009